ഷഹീൻബാഗിലെ പൊതു നിരത്തിൽ കുത്തിയിരുന്ന് ഗതാഗത തടസ്സം സൃഷ്ടിക്കുകയും ബോധപൂർവ്വം കൊറോണ പരത്താൻ ശ്രമിക്കുകയും ചെയ്ത ദേശദ്രോഹികളെ ഭരണകൂടം ബലം പ്രയോഗിച്ചു നീക്കി രാജ്യത്തെ വലിയ വിപത്തിൽ നിന്നു രക്ഷിച്ചത് കഴിഞ്ഞ കൊല്ലമാണ്!!
ആയിരക്കണക്കിന് സിഖ് കർഷകർ ഒരു മാസത്തിലേറെയായി ഡൽഹി അതിർത്തിയിൽ നടുറോട്ടിൽ ചപ്പാത്തി ചുട്ടും  ദാൽ സബ്ജി ഉണ്ടാക്കിയും  സുഖമായി ജീവിക്കുന്നു!
വലിയ തലപ്പാവും കൃപാണവും കണ്ടിട്ടാവണം, കൊറോണ ആ വഴിക്ക് വന്നിട്ടില്ല. വല്ലവനും മെക്കട്ട് കയറാൻ വന്നാൽ കൈകാര്യം ചെയ്യാൻ സദാ ജാഗരൂഗരായി നിഹാങ്കു കൾ ഉറങ്ങാതെ കൂട്ടിനുമുണ്ട്. അതിനാൽ ഷഹീൻബാഗിലെ പോലെ തോക്കും കുറുവടിയുമായി ആരും അങ്ങോട്ട് ചെന്നിട്ടില്ല!
ഗുണപാഠം: ഫാഷിസ്റ്റുകൾ പാഞ്ഞുകയറാതിരിക്കാനുള്ള ഏകവഴി നിവർന്നു നിൽക്കുക എന്നതാണ്.