അമേരിക്കൻ പണ്ഡിതനായ ജെഫ്രി ലാംഗ് ഇസ്‌ലാം സ്വീകരിച്ചപ്പോൾ അദ്ദേഹത്തെ ഞമ്മന്റെ ആളായി കൊണ്ടു നടക്കാൻ സുന്നികളും ശിയാക്കളും തിക്കും തിരക്കും കൂട്ടി. വിജയിച്ചത് സുന്നികളാണ്. സുന്നി വേദികളിൽ അദ്ദേഹം നിരവധി പ്രഭാഷണങ്ങൾ നടത്തി.

ഒരിക്കൽ, ശിയാക്കളിലെ അനാ ചാരങ്ങളെക്കുറിച്ചു അദ്ദേഹം സംസാരിച്ചു കൊണ്ടിരിക്കെ സദസ്സിൽ നിന്ന് ഒരാൾ ചോദിച്ചു, “കഴിഞ്ഞ നാല്പത് കൊല്ലമായി ഒരു ശിയ കുടുംബത്തിൽ ജനിച്ച് ശിയ ആചാരങ്ങൾ പിന്തുടരുന്ന ഒരാളാണ് ഞാൻ. നിങ്ങൾ ഇപ്പറഞ്ഞതൊന്നും ഇന്നേവരെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എവിടുന്നാണ് നിങ്ങൾക്ക് ഇതൊക്കെ കിട്ടിയത്?”

സമുദായ സംഘടനകളെകുറിച്ചോ, അവാന്തര വിഭാഗങ്ങളെക്കുറിച്ചോ സംസാരിക്കുമ്പോൾ വസ്തുതാന്വേഷണം എന്ന പ്രഥമിക മര്യാദ പലരും പാലിക്കാറില്ല. സ്റ്റേജ്കളിലും മിംബറുകളിലും ഗീർവാണ പ്രസംഗം നടത്തുന്ന പണ്ഡിത കേസരികൾക്ക് ഇതൊന്നും ഒരു പ്രശ്നവുമല്ല. അമ്മാവന് അടുപ്പിലും ആവാം എന്നാണല്ലോ ചൊല്ല്!!!!